അഭിപ്രായ ഭിന്നതയിലായിരുന്നെങ്കിലും ഇസ്ലാമിനും അല്ലാഹുവിനും വേണ്ടി അവർ ഒന്നിച്ചു.
ഗുണപാഠമുള്ള ചരിത്രം.
ഖാലിദ് ഇബ്നുൽ വലീദ് (റ) ന്റെ അന്ത്യസമയത്ത് അബൂദ്ദർദാഅ (റ) അദ്ദേഹത്തെ സന്ദർശിക്കാനെത്തി.
ഖാലിദ് (റ) പറയുന്നു:
"ഹേ അബൂദ്ദർദാഅ....
ഉമർ (റ) മരിച്ചാൽ, നിനക്ക് അസ്വീകാര്യമായ പലകാര്യങ്ങളും കാണാം."
അബൂദ്ദർദാഅ (റ) മറുപടി പറഞ്ഞു:
"അല്ലാഹുവാണേ സത്യം, ഞാനും അത് പ്രതീക്ഷിക്കുന്നു".
ഖാലിദ് (റ) തുടർന്ന് പറഞ്ഞു:
"ഞാൻ ഉമർ (റ) നോട് എന്റെ മനസ്സിൽ ഒരു കോപം വെച്ചിരുന്നു.
ഈ രോഗകാലത്ത് ഞാൻ അതിനെക്കുറിച്ച് ആലോചിച്ചപ്പോൾ, ഉമർ (റ) തന്റെ എല്ലാ പ്രവൃത്തികളിലും അല്ലാഹുവിനെ ഉദ്ദേശിച്ചുകൊണ്ട് മാത്രമാണ് പ്രവർത്തിച്ചതെന്ന് മനസ്സിലായി.
എന്റെ സ്വത്ത് പങ്കിടാൻ ഉമർ ആളെ അയച്ചപ്പോൾ എനിക്ക് കോപം വന്നു.
ഒരു ചെരിപ്പ് അയാൾ എടുത്തു, ഞാനും ഒരു ചെരിപ്പ് എടുത്തു.
പക്ഷേ, ഉമർ ഇത് മറ്റുള്ളവരോടും ചെയ്തു, ബദർ യുദ്ധത്തിൽ പങ്കെടുത്തവരോടുപോലും ചെയ്തു.
ഉമർ എന്നോട് കഠിനമായി പെരുമാറിയിരുന്നു.
പക്ഷേ, മറ്റുള്ളവരോടും അതുപോലെയാണ് പെരുമാറിയത്.
ഞാൻ അദ്ദേഹത്തോട് ബന്ധുത്വം കാണിച്ചു,
പക്ഷേ അദ്ദേഹം അല്ലാഹുവിനെ മാത്രം ഉദ്ദേശിച്ചുകൊണ്ട് എല്ലാം പ്രവർത്തിച്ചു.
അദ്ദേഹം എന്നെ പദവിയിൽ നിന്ന് നീക്കി.
പിന്നീട് ഞാൻ അറിഞ്ഞു, എന്നേക്കാൾ ഉന്നതരാവരെയും അദ്ദേഹം നീക്കിയിട്ടുണ്ടെന്ന്.
റസൂൽ (സ) ന്റെ മാമനായ സഅദ് ഇബ്നു അബീ വഖ്ഖാസ് (റ) നെയും അദ്ദേഹം നീക്കിയിട്ടുണ്ട്.
അപ്പോൾ എന്റെ മനസ്സിൽ ഉണ്ടായിരുന്ന കോപം മാഞ്ഞുപോയി.
ഞങ്ങൾ വ്യത്യസ്ത അഭിപ്രായങ്ങൾ കാരണം മാത്രമാണ് വിയോജിച്ചത്.
ഞാൻ മരിച്ചാൽ, അമീറുൽ മുഅമിനീനെ (ഖലീഫ) വിവരമറിയിക്കുക.
ഞാൻ എന്റെ കുടുംബത്തിന്റെ ഉത്തരവാദിത്ത്വം അദ്ദേഹത്തെ ഏൽപ്പിച്ചിരിക്കുന്നു."
ഖാലിദ് (റ) തുടർന്ന് പറഞ്ഞു:
"ലാ ഇലാഹ ഇല്ലല്ലാഹു എന്ന പ്രമാണത്തിന് ശേഷം, എനിക്ക് ഏറ്റവും പ്രതീക്ഷയുള്ള പ്രവൃത്തി,
ഒരു കഠിനമായ തണുത്ത രാത്രിയിൽ മുഹാജിരുകളുടെ ഒരു സംഘത്തോടൊപ്പം ഞാൻ ചെലവഴിച്ചതാണ്.
ഞാൻ പരിചയും ധരിച്ച് ആകാശത്ത് നിന്ന് മഴ പെയ്യുമ്പോൾ, ആ തണുത്ത രാത്രിയിൽ കാഫിറുകളെ കീഴടക്കാൻ പ്രഭാതം കാത്തിരുന്നു,
ഞാൻ അനേകം യുദ്ധങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.
വാളിന്റെ വെട്ട് അല്ലെങ്കിൽ അമ്പിന്റെ മുറിവ് അല്ലെങ്കിൽ കുന്തത്തിന്റെ കുത്ത് ഇല്ലാത്ത ഒരു ഇഞ്ച് സ്ഥലം പോലും എൻ്റെ ശരീരത്തിലില്ല.
ഇപ്പോൾ ഞാൻ ഒരു ഒട്ടകം മരിക്കുന്നത് പോലെ മരിക്കാൻ കിടക്കുന്നു. ഭീരുക്കളുടെ കണ്ണുകൾ ഉറങ്ങട്ടെ."
ഉമർ ഇബ്നുൽ ഖത്താബ് (റ) ഖാലിദ് (റ) മരണവാർത്ത കേട്ടപ്പോൾ പറഞ്ഞു.
"ഇസ്ലാമിൽ ഒരു വിള്ളൽ സംഭവിച്ചു, അത് ആർക്കും നികത്താൻ കഴിയില്ല."
പിന്നീട് തുടർച്ചയായി "ഇന്നാ ലില്ലാഹി വ ഇന്നാ ഇലയ്ഹി റാജിഊൻ" എന്ന് പറഞ്ഞു.
തല താഴ്ത്തി ദുഃഖിച്ച് ഖാലിദിന് (റ) വേണ്ടി ദുആ ചെയ്തു:
"അല്ലാഹുവാണേ സത്യം, അദ്ദേഹം ശത്രുക്കളുടെ കഴുത്തിലേക്കുള്ള ഒരു മുനമ്പായിരുന്നു.
അദ്ദേഹത്തിന്റെ മരണത്തിൽ ബനൂ മഖ്സൂം ഗോത്രത്തിലെ സ്ത്രീകൾ കരയുന്നത് ശരിയാണ്."
പണ്ഡിതൻമാർ പറയുന്നു:
"ഖാലിദ് ഇബ്നുൽ വലീദ് (റ) ഒരിക്കലും യുദ്ധത്തിൽ പരാജയപ്പെട്ടിട്ടില്ല,
ജാഹിലിയ്യാ കാലഘട്ടത്തിലും പരാജയപ്പെട്ടിട്ടില്ല, ഇസ്ലാമിക ഭരണകാലത്തും പരാജയപ്പെട്ടിട്ടില്ല.
അദ്ദേഹം കൊല്ലപ്പെട്ട് മരിക്കാൻ പാടില്ല,
കാരണം അദ്ദേഹം അല്ലാഹുവിന്റെ വാളായിരുന്നു..
അല്ലാഹുവിന്റെ വാൾ ഒരിക്കലും തകരില്ല."
- ഇബ്നു സഅദ്, തബഖാത്ത്
- ഇബ്നുൽ അസീർഅൽ-കാമിൽ ഫിൽ താരീഖ്
- അദ്ദഹബി,സിയർ അഅലാം അൻ-നുബലാ
#ഖാലിദ്ബിനുവലീദ്
0 അഭിപ്രായങ്ങള്‍