ഉമർ ബിൻ അബ്ദുൽ അസീസി(റ) ൻ്റെ അന്ത്യനിമിഷങ്ങൾ

ഉമർ ബിൻ അബ്ദിൽ അസീസ് മരണാസന്നനായി കിടക്കുകയാണ്.മരണവേദനയോട് മഹാനവറുകൾ മല്ലിടുന്ന നേരം.ചുറ്റുമുള്ളവർ ശഹാദത്തിൻ്റെ വചനം ചൊല്ലിക്കൊടുക്കുകയാണ്.

"ശഹാദത്തിൻ്റെ വചനം ചൊല്ലാൻ മറക്കുമ്പോൾ എന്നെ ഓർമപ്പെടുത്തണേ".ഇടക്കിടെ അദ്ധേഹം പറയുന്നുണ്ട്.

പിന്നെ,തൻ്റെ കണ്ണ് ആകശത്തേക്ക് തിരിച്ച്കൊണ്ട് ഉമർ പറയുകയാണ്:

"എൻ്റെ വദനത്തിൽ നിൻ്റെ സൗന്ദര്യമാണ്, എൻ്റെ ഹൃത്തടത്തിൽ നിൻ്റെ സ്നേഹമാണ്, എൻ്റെ നാവിൽ നിൻ സ്മരണയാണ്, പിന്നെ നീയെങ്ങനെ എന്നിൽ നിന്ന് മറയും?"

പിന്നെ, അവിടെ ഒരുമിച്ച്കൂടിയവരോട് താൻ കിടക്കുന്ന മുറിയിൽ നിന്ന് പുറത്ത്പോകാൻ ഉമർ കൽപ്പിക്കുകയുണ്ടായി.ഉടനെ മഹാനവറുകളുടെ പത്നി,അബ്ദുൽ മലിക്ക് ബിൻ മർവാൻ്റെ മകൾ ഫാത്തിമ, പറഞ്ഞു:
"താങ്കളെന്താണ് ഈ ആപത്കരമായ നേരത്ത് എന്നോടടക്കം പുറത്ത് പോകാൻ പറയുന്നത്?"

ഉമർ മറുപടിയോതി:

"ഈ മുറിയിൽ ചിലയാളുകളെ ഞാൻ കാണുന്നു, അവർ മനുഷ്യരല്ല, ജിന്നുമല്ല, അവർ ദൈവസ്മരണയും സുഗന്ധവും ഇഷ്ടപ്പെടുന്നവരാണ്".

ഫാത്വിമ പുറത്തിറങ്ങി. പക്ഷെ,അത്യാസന്ന നിലയിൽ കിടക്കുന്ന തൻ്റെ ഭർത്താവിനെ ഉപേക്ഷിക്കുന്നത് അവൾ ഇഷ്ടപ്പെട്ടില്ല. ഉമർ കിടക്കുന്ന മുറിയുടെ വാതിലിൽ ഫാത്വിമ തൻ്റെ കാത് കൂർപ്പിച്ചുവെച്ചു.

അന്നേരം ഉമർ പറയുന്നുണ്ടത്രെ;

"മനുഷ്യപിതാവ് ആദമിന് സ്വാഗതം

അല്ലാഹുവിൻ്റെ കൂട്ടുകാരൻ ഇബ്രാഹീമിന് സ്വാഗതം

അല്ലാഹുവിൻ്റെ ആത്മാവ് ഈസക്ക് സ്വാഗതം

എൻ്റെ നേതാവ് മുഹമ്മദ് നബിക്ക് സ്വാഗതം".


പിന്നെ ഒരു നിമിഷം ഉമർ മിണ്ടാതിരുന്നു.

അവസാനമായി ഉമർ ബിൻ അബ്ദിൽ അസീസ് പറയുകയുണ്ടായി:

"കൃത്യസമയത്ത് തന്നെവന്ന മരണത്തിൻ്റെ മാലാഖക്കും സ്വാഗതം,

അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനില്ലെന്നും നിശ്ചയം മുഹമ്മദ് അല്ലാഹുവിൻ്റെ പ്രവാചകനാകുന്നു".

അവരുടെ റൂഹ് ലോകസ്രഷ്ടാവിലേക്ക് യാത്രപോയി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍