കാണാത്ത പ്രവാചകരെ സ്നേഹിച്ച അബ്റഹ

പ്രവാചകൻ്റെ കാലത്ത് ജീവിക്കുക, പ്രവാചകൻ്റെ വിളി കേട്ട് ഇസ്ലാമിനെ പുണരുക, ആ പ്രവാചകനെ ഒരു തവണ പോലും കാണാതെ തൻ്റെ ജീവനു തുല്യം സ്നേഹിക്കുക.അങ്ങനെയുള്ള സ്ത്രീയായിരുന്നു അബ്റഹ.

അബ്സീനിയൻ രാജാവായിരുന്ന നജജാശിയുടെ അടിമസ്ത്രീയായിരുന്നു അബ്റഹ. ഇഹലോകത്ത് അവർ അടിമസ്ത്രീയായിരിക്കാം. പക്ഷെ,പരലോകത്ത്,അല്ലാഹുവിൻ്റെയടുത്ത് അവർ ഉന്നതിയിലാണ്.അവളെത്ര ഭാഗ്യവതി!

പ്രവാചകൻ ജീവിച്ചിരുന്ന മക്കയിൽ നിന്നും ആയിരക്കണക്കിന് മൈലുകൾക്കപ്പുറമാണ് അബ്റഹ ജീവിച്ചിരുന്നത്.നജജാശി രാജാവിൻ്റെ അടിമസ്ത്രീയായി.നജജാശിയപ്പോലെ തിരുദൂതരെ കാണാൻ അവർക്കും സാധിച്ചില്ല.പക്ഷെ, പ്രവാചകരെ തൻ്റെ മനസ്സിൽ സൂക്ഷിച്ച് നടന്നു.


മക്കാ ഖുറൈശികളുടെ അക്രമങ്ങൾ സഹിക്കവയ്യാതെ മുസ്ലിംകൾ തങ്ങളുടെ സമ്പത്തും  കുടുംബങ്ങളെയും ഉപേക്ഷിച്ച്  അബ്സീനിയയിലേക്ക് ഹിജ്റ പോയി. എല്ലാം അല്ലാഹുവിൻ്റെ ദീനിനായി ത്യജിച്ച് കൊണ്ട്. 

ഹിജ്റ പോയവരിൽ ഖുറൈശി നേതാവ് അബൂസുഫ്യാൻ്റെ മകൾ ഉമ്മു ഹബീബയുമുണ്ടായിരുന്നു. തൻ്റെ ഭർത്താവ് ഉബൈദുല്ലാഹ് ബിൻ ജഹ്ശിൻ്റെ കൂടെയായിരുന്നു അവർ ഹിജ്റ പോയത്. പക്ഷെ,അബ്സീനിയയിൽ വെച്ച് ഉബൈദുല്ലാഹ് ക്രിസ്തുമതം സ്വീകരിക്കുകയും ക്രിസ്ത്യാനിയായിത്തന്നെ  മരണമടയുകയും ചെയ്തു.

ഈ സംഭവത്തിന് ശേഷമാണ് ഉമ്മു ഹബീബയെ പ്രവാചകൻ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നത്. പ്രവാചകൻ ഉമ്മു ഹബീബയെ വിവാഹം കഴികഴിക്കാൻ തീരുമാനിച്ച വിവരം ഉമ്മു ഹബീബയെ ആദ്യം അറിയിക്കുന്നവരിൽ അബ്റഹയും ഉണ്ടായിരുന്നു.ഇതിന്ന് പകരമായി ഉമ്മു ഹബീബ അവർക്ക് വലിയ പാരിതോഷികങ്ങൾ നൽകുകയുണ്ടായി.അവർക്കിടയിൽ സ്നേഹബന്ധം വർധിച്ചു.

പിൽക്കാലത്ത് ഉമ്മു ഹബീബ മദീനയിലേക്ക് തിരിച്ചപ്പോൾ തൻ്റെ സ്നേഹഭാജനമായ പ്രവാചകരോട് തൻ്റെ 'സലാം ' കൈമാറാൻ അബ്റഹ ഉമ്മു ഹബീബയെ ഏൽപ്പിക്കുകയുണ്ടായി.
മദീനയിൽ തിരിച്ചെത്തിയ ഉമ്മു ഹബീബയുടെ ആദ്യ പ്രവർത്തികളിലൊന്ന് അബ്റഹയുടെ 'സലാം' കൈമാറ്റമായിരുന്നു.

Abraha was a shining example of true love, even she never met prophet in person.💚



-سير أعلام النبلاء

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍