മക്കയിലേക്കുള്ള വാർഷിക തീർത്ഥാടനമാണ് ഹജ്ജ്.സാമ്പത്തികമായും ശാരീരികമായും കഴിവുള്ള പ്രായപൂർത്തിയായ ഓരോ മുസ്ലിമിനും ജീവിതത്തിൽ ഒരിക്കലെങ്കിലും നിർവഹിക്കാനുള്ള ബാധ്യതയാണ് ഹജജ്. ഹജ്ജ് വേളയിൽ നിരവധി നിർബന്ധിത ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്. അവയിൽ പലതും ഇബ്രാഹിം നബിയുടെയും ഇസ്മാഈൽ നബിയുടെ മാതാവായ ഭാര്യ ഹാജറിന്റെയും (ചിലപ്പോൾ ഹാഗർ എന്ന് വിളിക്കപ്പെടുന്നു) ഓർമകളും ത്യാഗ സമരണകളും നിറഞ്ഞതാണ്. ഇബ്രാഹീമിൻ്റെ ആദ്യഭാര്യയായിരുന്ന സാറയെപ്പോലെ, ഇസ്ലാമിക ചരിത്രത്തിലെ പ്രശസ്തയും ആദരണീയയുമായ സ്ത്രീയാണ് ഹാജർ. സാറയും ഇബ്രാഹീമും ഒരു കുട്ടിയുണ്ടാകാൻ പാടുപെട്ടു.അതിനാൽ ഹാജറിനെ വിവാഹം കഴിക്കാൻ സാറ ഇബ്രാഹീമിനെ പ്രോത്സാഹിപ്പിച്ചു.അങ്ങനെ അവർക്ക്  ഒരു കുട്ടി ജനിച്ചു. പിന്നീട്, സാറയും ഒരു മകന്,ഇസ്ഹാഖിന്, ജന്മം നൽകി. ഈ രണ്ട് സ്ത്രീകളുടെയും ദൈവത്തിലുള്ള വിശ്വാസവും അവന്റെ കൽപ്പന അനുസരിക്കുന്നതിലുള്ള ആത്മാർത്ഥതയും മുസ്ലിംകൾ അനുകരിക്കാൻ ശ്രമിക്കുന്ന ഒന്നാണ്.


ഹാജറിന്റെ അല്ലാഹുവിലുള്ള വിശ്വാസം


ഹാജറിന്റെ കഥ ഇസ്‌ലാമിൽ വലിയ പ്രാധാന്യവും പ്രചോദനവുമാണ്. അവർ ഇസ്മാഈൽ നബിയുടെ മാതാവാണ്.ഈ പരമ്പരയിലാണ് മുഹമ്മദ് നബി (സ) പിറന്നത്. ഇസ്മാഈലിന്റെ ജനനത്തിനുശേഷം, ഇന്നത്തെ മക്കയിലെ ഒരു തരിശുഭൂമിയിലേക്ക് ഭാര്യ ഹാജറിനെയും കുഞ്ഞിനെയും കൊണ്ടുപോകാൻ അല്ലാഹു അബ്രഹാമിനോട് കൽപ്പിച്ചു. എന്തിനാണ് അവരെ അവിടെ ഉപേക്ഷിക്കുന്നതെന്ന് അവൾ ഭർത്താവിനോട് ആവർത്തിച്ച് ചോദിച്ചപ്പോൾ, “അല്ലാഹു എന്നോട് ഇത് ചെയ്യാൻ കൽപ്പിച്ചു.അത്രമാത്രം!

ഉടനെ ഹാജർ ആത്മവിശ്വാസത്തോടെ പറഞ്ഞു, “ശരി. അവൻ ഒരിക്കലും നമ്മെ നശിപ്പിക്കാൻ അനുവദിക്കില്ല! ” (ബുഖാരി).


കുഞ്ഞ് ഇസ്മായിലിന് ദാഹിച്ചപ്പോൾ ഹാജർ വെള്ളം തേടി അലഞ്ഞുനടന്നു.. അവളുടെ കുഞ്ഞ് കരഞ്ഞപ്പോൾ അവൾ ഏഴു തവണ സഫ, മർവ എന്ന് വിളിക്കപ്പെടുന്ന ഒരു ജോടി മലകൾക്കിടയിൽ കയറി അങ്ങോട്ടും ഇങ്ങോട്ടും ഓടി. തന്നെ സഹായിക്കാൻ കഴിയുന്ന ഒരാളെ കണ്ടെത്തുമെന്ന് അവൾ പ്രതീക്ഷിച്ചു, പക്ഷേ ആരെയും കാണാനില്ല. പട്ടിണികിടന്ന് ദാഹിച്ച് അവശനായ തന്റെ കുട്ടിയുമായി നിരാശയോടെ നിൽക്കുന്ന നിമിഷത്തിൽ ജിബ്രീൽ മാലാഖ അവളുടെ അടുത്തേക്ക് വന്ന് അവന്റെ കുതികാൽ കൊണ്ട് ഭൂമിയിൽ അടിച്ചു. വെള്ളം പുറത്തേക്കൊഴുകി!


ഇസ്മാഈലിനെ കുടിപ്പിച്ചു. അവൾ മതിവോളം കുടിച്ചു.ഈ വെള്ളം 'സംസം' എന്നറിയപ്പെടുന്നു.ഇത് ഇന്ന് മക്കയ്ക്ക് ചുറ്റും എല്ലാ തീർത്ഥാടകർക്കും ലഭ്യമാണ്. വെള്ളം ഒഴുകിയെത്തിയതോടെ പക്ഷികൾ അവിടേക്ക് കൂട്ടമായി ഒഴുകിത്തുടങ്ങി. ഈ പക്ഷികളെ യാത്രക്കാർ ദൂരെ നിന്ന് കണ്ടു.ഒടുവിൽ ജനങ്ങൾ അവിടെ അവരുടെ വാസസ്ഥലമാക്കി.ഇപ്പോൾ മക്ക യഥാർത്ഥത്തിൽ ഒരിക്കലും ഉറങ്ങാത്ത നഗരമാണ്. എല്ലാ ദിവസവും ഓരോ നിമിഷവും കഅബക്ക് ചുറ്റും അല്ലാഹുവിനെ അല്ലാഹുവിനെ ആരാധിക്കുന്നു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍